clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ലാദന്‍ വലയിലായി, വൈകാതെ പിടികൂടും
ഞായര്‍, ഫെബ്രുവരി 22, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ലണ്ടന്‍: ഒസാമ ബിന്‍ ലാദന്‍ സുരക്ഷാ സേനയുടെ വലയിലായെന്ന് ലണ്ടനിലെ ഒരു ടാബ്ലോയിഡ് പത്രം പറയുന്നു. വൈകാതെ തന്നെ ലാദന്‍ സേനയുടെ പിടിയിലാവുമെന്നാണ് സണ്ടെ എക്സ്പ്രസ് പത്രത്തിലെ വാര്‍ത്ത. യുഎസ് രഹസ്വാന്വേഷണ സംഘത്തില്‍ നിന്നാണത്രെ ഈ വാര്‍ത്ത പത്രത്തിന് കിട്ടിയത്.

യു.എസ്. സേനയോടൊപ്പം പ്രവര്‍ത്തിയ്ക്കുന്ന ബ്രിട്ടന്റെ തന്ത്ര പ്രധാന സേനാ സംഘമായ എസ്.എ.എസ് ആണ് ലാദനെ വലയിലാക്കിയതെന്നും വാര്‍ത്ത പറയുന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ 16 ചതുരശ്ര കിലോമീറ്ററുള്ള ഒരു മലനിരയിലാണത്രെ ലാദനെ ഇവര്‍ കണ്ടെത്തിയത്. പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തോബ കക്കര്‍ മലയാണിത്.

ലാദനോടൊപ്പം 50 ചാവേര്‍ പടയാളികള്‍ മാത്രമേ ഉള്ളു. സ്വജീവന്‍ ഉപേക്ഷിച്ചും ലാദന്റെ ജീവന്‍ രക്ഷിയ്ക്കാനായി പ്രതിജ്ഞ എടുത്തവരാണ് ഈ പോരാളികള്‍.

ഉന്നതങ്ങളില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിയ്ക്കുകയാണ് മലനിരയിലെ യു.എസ് - ബ്രിട്ടീഷ് സേന. ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ലാദനെ പിടികൂടുമത്രെ. ലാദനൊപ്പം താലിബാന്‍ നേതാവായ മുല്ല ഒമറും ഉണ്ടെന്നും വാര്‍ത്ത പറയുന്നു.

താലിബാനെതിരെ കനത്ത ആക്രമണം നടത്തണമെന്നാണ് ബുഷിന്റെ ആഗ്രഹം. തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് ബുഷ് ഈ ആഗ്രഹം വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ബ്രിട്ടന് ഇതിനോട് അത്ര യോജിപ്പില്ലെന്നും വാര്‍ത്തിയില്‍ പറയുന്നു.

അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍


 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India